തൃശ്ശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍.ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്.കടവല്ലൂരില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇയാള്‍ തൃശൂരിലെത്തിയതായി കൊടുങ്ങല്ലൂര്‍ ഡിവെെഎസ്പി സലീഷ് എന്‍ ശങ്കര്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ മാസം 20 ന് പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് ആസിഫെത്തിയത്. മകളെ ഉപദ്രവിക്കാനെന്ന തോന്നലുപോലും ഇല്ലാതെയായിരുന്നു ഹഷിതയുടെ മാതാപിതാക്കൾ നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കടന്ന ആസിഫ് ഭാര്യയെ അരുംകൊല ചെയ്യുകയായിരുന്നു.
കുഞ്ഞിനേയും ഭാര്യയേും ആസിഫ് സ്നേഹപൂർവം പരിചരിക്കുമെന്ന് കരുതിയിരിക്കുമ്പോളാണ് ഇയാള്‍ ഭാര്യയെ വെട്ടിയത്. തടയാൻ ചെന്ന ഹഷിതയുടെ പിതാവ് നൂർദ്ദിനെയും ആസിഫ് വെട്ടിപരുക്കേൽപിച്ചു. കൊലയ്ക്കു ശേഷം ആസിഫ് മുങ്ങി. മൂന്നു വർഷം നീണ്ടതായിരുന്നു ഇവരുടെ ദാമ്പത്യം. രണ്ടു കുട്ടികളുണ്ട്. ആസിഫ് ഒളിവില്‍ പോയിട്ട് നാൽപത്തിമൂന്നു ദിവസം പിന്നിട്ടു. പൊലീസ് സംഘം തമിഴ്നാട്ടിൽ പലയിടത്തും തിരച്ചിൽ നടത്തി. ഏറ്റവും അവസാനം ആന്ധ്രയിലായിരുന്നു ആസിഫിനെ കണ്ടത്. അവിടുത്തെ പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും മുങ്ങി.