മലയാളി വിദ്യാർത്ഥികളെ വാളയാർ അതിർത്തിയിൽ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചു. കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുനിന്നുള്ളവരും ഒരു ഇടപെട്ടതായാണ് റിപ്പോർട്ട്.
ഓടിക്കൊണ്ടിരിക്കുന്ന ബസ് യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി തന്നെയാണ് ബസിന്റെ വാതില്‍ അക്രമികള്‍ക്കായി തുറന്നുകൊടുത്തത്. ബസ് വരുന്ന വിവരം വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. പതിനഞ്ചോളം യുവാക്കളാണ് ബസിനുള്ളില്‍ കയറി അസഭ്യം പറഞ്ഞ് മര്‍ദിച്ചത്.
സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം തുടങ്ങി. മര്‍ദ്ദിച്ചവര്‍ ഒരു രാഷ്ട്രീയ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്