പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും പിടിയില്‍.ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് പിടിയിലായത്. സംഭവത്തില്‍ അമ്മയുടെ സഹോദരനടക്കം മൂന്നു പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരിന്നു.
അരിയൂര്‍ ഇടത്രമണ്‍ മഹേഷ് ഭവന്‍ മഹേഷ് മോഹനന്‍, തടിയൂര്‍ കടയൂര്‍ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം, പെണ്‍കുട്ടിയുടെ അമ്മാവന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ ഷിബു തിരുവല്ല കുറ്റൂരിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഒളിവിലായിരുന്ന ഇവരെ ആലപ്പുഴ പൂച്ചാക്കല്‍ പ്രദേശത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് മാറിനില്‍ക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന മഹേഷ് പെണ്‍കുട്ടിയുമായി സൊഹൃദത്തിലായി. പിന്നീട് ജിജോയെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
ഇവര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
കുട്ടിയുടെ അമ്മാവന്‍ ഒന്‍പതു മാസത്തോളം പീഡിപ്പിച്ചതായും കുട്ടിയുടെ സഹോദരന്‍ ആറാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കാലയളവില്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി.