കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
സ്ഫോടനത്തിൽ സംഭവസ്ഥലത്ത് മരിച്ച ഫസൽ ഹഖിൻ്റെ മകനാണ് സെയ്ദുൽ. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ആക്രി തൊഴിലാളികളാണ് ഇരുവരും.
ഇവർ ശേഖരിച്ച ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന വാടക വീട്ടിലെ മുറിയിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിയത് ബോംബാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി