Breaking News

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്എഫ്ഐ അക്രമം; അപലപിച്ച് മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയും; വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

കൽപറ്റ:ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ മാര്‍ച്ച്‌.

പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്‌എഫ്‌ഐയുടെ പ്രതിഷേധ നേതൃത്വത്തില്‍ എംപി ഒഫിസിലേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്

മാര്‍ച്ച്‌ ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രോഡ് ഉപരോധിച്ചു.

അതേ സമയം ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്‌എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഎം സെക്രട്ടേറിയറ്റും രം​ഗത്തെത്തി.

ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നു  സീതാറാം യെച്ചൂരി പറഞ്ഞു. ആക്രമണത്തെ യെച്ചൂരി അപലപിച്ചു.

അതേസമയം അധികം കളിച്ചാൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

എകെജി സെൻററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.

പാലക്കാട് ദേശീയപാത യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.

എറണാകുളത്ത് എം ജി റോഡ് കെ എസ് യൂ ഉപരോധിച്ചു.

കോഴിക്കോട്ടും കൊല്ലത്തും പ്രതിഷേധമാർച്ച്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top