തൃശൂർ പൂരം വെടിക്കെട്ട് നടന്നു. അൽപ സമയം മഴ മാറി മാനം തെളിഞ്ഞതോടെയാണ് വെടിക്കെട്ട് നടത്തിയത്. സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമാണ് വെടിക്കെട്ട് നടന്നത്. ഉച്ചയ്ക്ക് 2.06ന് പാറമേക്കാവ് വിഭാഗത്തിൻ്റെ വെടിക്കെട്ട് ആദ്യം നടന്നു. പിന്നാലെ തിരുവമ്പാടി ഭാഗവും. വെടിക്കെട്ട് തീർന്നതിന് തൊട്ടുപിന്നാലെ ശക്തമായ മഴയാണ് തൃശ്ശൂരിൽ പെയ്തത്. അമിട്ട് പൊട്ടിക്കാനായി തയ്യാർ ആകുമ്പോഴാണ് മഴ എത്തിയത്.ഇരു വിഭാഗത്തിലുമായി 4000 കിലോയിലധികം വെടിമരുന്ന് ആണ് സൂക്ഷിച്ചിരുന്നത്.
തൃശൂർ പൂരം വെടിക്കെട്ട് നടന്നു,പിന്നാലെ മഴയും
By
May 20, 2022 2:15 pm