പത്തനംതിട്ട:അയല്‍വാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു.കുന്നന്താനം പാമലയിൽ അറുപത്തിരണ്ട് കാരിയായ ഇന്ദിരാമ്മയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. അയ്യപ്പൻ എന്ന ആളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.
കുന്നന്താനം പാമലയിൽ അറുപത്തിരണ്ട് കാരിയായ ഇന്ദിരാമ്മയാണ് അക്രമിയുടെ ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. മദ്യത്തിനും മയക്ക് മരുന്നിനും അടിമയായ അയ്യപ്പൻ എന്ന ആളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. പ്രതിയെ കസ്റ്റഡിയിലെടുത്തു എന്നും ,മറ്റ് രണ്ടു പേർക്കു കൂടി പരുക്ക് ഏറ്റിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്ഥിരമായി പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ് അറസ്റ്റിലായ അയ്യപ്പൻ. ഇന്ന് മറ്റ് ചിലരുമായി വക്കേറ്റം ഉണ്ടാക്കിയ ശേഷം തിരികെ വരുന്നതിനിടെയാണ് സമീപവാസിയായ വിജയമ്മയെ കാണുന്നത്. തുടർന്ന് വിജയമ്മയുമായും വഴക്കുണ്ടായിയ ഇയാൾ കൈയ്യിലിരുന്ന ബിയർ കുപ്പി അടിച്ച് പൊട്ടിച്ച ശേഷം കൂർത്ത കുപ്പിച്ചില്ല് കൊണ്ട് ഇന്ദിരാമ്മയെ കുത്തുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തി.സംഭവത്തില്‍ അയല്‍വാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്നാണ് സംശയിക്കുന്നത്.