കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമര്‍ സെലന്‍സ്കി. ജെറുസലേമില്‍വച്ച് ചര്‍ച്ചയാകാമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് മധ്യസ്ഥത വഹിക്കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടത് 1300 യുക്രെയ്ന്‍ സൈനികരാണ്. 600 റഷ്യന്‍ സൈനികരെ തടവുകാരാക്കിയെന്നും സെലൻസ്കി പറഞ്ഞു. അതേസമയം യുക്രെയ്നെതിരെ റഷ്യ ആക്രമണം ശക്തമാക്കി. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ മേഖല പിടിച്ചെടുത്ത സൈന്യം തലസ്ഥാനമായ കീവിന് 25 കിലോമീറ്റര്‍ അടുത്തെത്തി. യുക്രെയ്ന്‍ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി.
പുടിനുമായി ജെറുസലേമിൽ കൂടിക്കാഴ്ചയാവാമെന്ന് യുക്രൈൻ പ്രസിഡന്റ്
By
March 13, 2022 12:31 am