Breaking News

ആര്‍എസ്‌എസ്സുകാര്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള കൊലപാതകമെന്ന് സിപിഎം;പങ്കില്ല,ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ

കണ്ണൂർ:കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് – ബിജെപി സംഘമാണെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജന്‍.ആസൂത്രണം ചെയ്തുകൊണ്ടാണ് കൊല നടത്തിയിട്ടുള്ളതെന്നും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജന്‍ പറഞ്ഞു. സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്. സമീപകാലങ്ങളിലായി സിപിഐഎം പ്രവര്‍ത്തകന്മാരെയും ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളിയായ ഹരിദാസ് തൊഴില്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിമധ്യേയാണ് ആര്‍എസ്‌എസ്സുകാര്‍ ആസൂത്രണം ചെയ്തുകൊണ്ട് കൊലപാതകം നടത്തിയിട്ടുള്ളത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിത്. മത്സ്യത്തൊഴിലാളിയായ ഒരാളെ വെട്ടിനുറുക്കി കൊല്ലുകയാണ് ചെയ്തത്. ഇടതുകാല് അറുത്തിട്ടുക്കളഞ്ഞു. ഹരിദാസിനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയം കാലിന്റെ കഷ്ണം കിട്ടിയിരുന്നില്ല. ശരീരം ആസകലം വെട്ടാണ്. വെട്ടിന്റെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത രീതിയിലാണ് ആര്‍എസ്‌എസ്സിന്റെ ക്രിമിനല്‍ സംഘം ഒരു നിരപരാധിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. സിപിഎംകാരനായിപ്പോയി എന്ന ഏക തെറ്റാണ് ഹരിദാസ് ചെയ്തത്. എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളല്ല”, ജയരാജന്‍ പറഞ്ഞു.

നേരത്തെ ബിജെപിയുടെ ഒരു കൗണ്‍സിലര്‍ ആ പ്രദേശത്ത് സിപിഎംകാരായ രണ്ട് പേരെ ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവരെ വെറുതെ വിടുകയില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്. അത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച്‌ കൊല നടത്തുക. ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയാകണം. ജോലികഴിഞ്ഞ് ഇത്രമണിക്ക് ഹരിദാസ് തിരിച്ചെത്തുമെന്ന് മനസ്സിലാക്കിക്കൊണ്ട് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഹരിദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എത്തിച്ചേര്‍ന്ന ഒരു ക്രിമിനല്‍ സംഘം അവിടെ കാത്തിരിക്കുന്നുണ്ടാകണം. അല്ലെങ്കില്‍ ഇങ്ങനെ വെട്ടിനുറിക്കാന്‍ കഴിയില്ല. ഒരു കാല്‍ അറുത്തിടാന്‍ കഴിയില്ല. സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്. സമീപകാലങ്ങളിലായി സിപിഐഎം പ്രവര്‍ത്തകന്മാരെയും ഡിവൈഎഫ്‌ഐ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രീയ എതിരാളികള്‍ ചെയ്യുന്നത്”, ജയരാജന്‍ പറഞ്ഞു

അതേസമയം ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന ആരോപണം നിഷേധിച്ച്‌ ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ എന്‍ ഹരിദാസ്.സമാധാനത്തിനാണ് തങ്ങളുടെ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്. യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി ജെ പിക്ക് പറയാനുള്ളതെന്നും പ്രദേശത്തെ പ്രശ്‌നങ്ങളെല്ലാം സി പി എം ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്നും എന്‍ ഹരിദാസ് വ്യക്തമാക്കി. വസ്തുത പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായെന്ന് പറയപ്പെടുന്നുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെ. കൊലപാതകം നടന്ന് മിനിട്ടുകള്‍ക്കകം സി പി എം പ്രഖ്യാപിക്കുകയാണ് ഇന്നേ ആളുകളാണ് പ്രതികളെന്ന്. സി പി എം പ്രതികളെ പ്രഖ്യാപിക്കേണ്ട. അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച്‌ കണ്ടെത്തട്ടെ. ബി ജെ പിക്ക് യാതൊരു ബന്ധവുമില്ല. എത്രയോ പ്രകോപനപരമായ പ്രശ്‌നങ്ങള്‍ സി പി എം ഉണ്ടാക്കിയിട്ട് പോലും സംയമനം പാലിക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം കൊടുത്ത പാര്‍ട്ടിയാണ് ബി ജെ പി.’- അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top