കോട്ടയം:എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. വിജിലൻസ് പിടിയിലായത് കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എൽസി സി ജെ. കൈക്കൂലി ആയി വാങ്ങിയത് 1.50 ലക്ഷം രൂപ.1.25 ലക്ഷം വിദ്യാർത്ഥി കൈക്കൂലിയായി നൽകി. ബാക്കി മുപ്പതിനായിരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.ഇതിൽ 15,000 ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടതോടയാണ് വിദ്യാർത്ഥി വിജിലൻസിനെ അറിയിച്ചത്. എംബിഎ വിദ്യാർത്ഥിയോടാണ് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും ലഭിക്കാനായി കൈക്കൂലി ആവശ്യപ്പെട്ടത്.
കോവിഡ് കാലമായതിനാൽ മാർക്ക് ലിസ്റ്റും മറ്റ് ലഭിക്കുന്നതിനായി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടാതെ ലഭിക്കുന്നതിന് ചെറിയ കാലതാമസവും വരാറുണ്ട്. പെട്ടെന്ന് ലഭിക്കുന്നതിനായാണ് എംബിഎ വിദ്യാർഥി യൂണിവേഴ്സിറ്റിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn
പരാതിക്കാരിയായ വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥി പരിചയപ്പെടുന്നത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെട്ടു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാവാകാശം നേരിട്ടു.
ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്. ആദ്യഘട്ടം ഒരു ലക്ഷം അക്കൗണ്ട് വഴിയും മറ്റ് 25,000 തുക പലഘട്ടങ്ങളിലായി നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പി്ടികൂടുകയായിരുന്നു. ഇവര്‍ നേരത്തെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു