കേപ്ടൗൺ:മകള്‍ വാമികയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ വാമികയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. ഇതിനെതിരെയാണ് ഇരുവരും രംഗത്തെത്തിയത്.
ഞായറാഴ്ച കേപ്ടൗണിലെ ഗ്രൗണ്ടില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം കാണാന്‍ വിരാടിനൊപ്പം അനുഷ്‌കയും വാമികയും എത്തിയിരുന്നു. ഇതിനിടെയാണ് ഹോസ്പിറ്റാലിറ്റി ബോക്സിന്റെ ബാല്‍ക്കണിയില്‍ വാമികയെ കൈകളില്‍ പിടിച്ച് നില്‍ക്കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നിമിഷങ്ങള്‍ക്കകം ഇത് വൈറലാകുകയും സ്‌ക്രീന്‍ഷോട്ടുകള്‍ പരക്കുകയും ചെയ്തു.
“ഞങ്ങളുടെ മകളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തില്‍ വച്ച് പകര്‍ത്തുകയും അത് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്‌തെന്ന് മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് നേരെയാണ് കാമറ എന്ന് അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ മുമ്ബ് പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. നന്ദി”, എന്ന് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മകള്‍ സോഷ്യല്‍ മീഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതുവരെ അവളെ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് താരദമ്ബതികളുടെ തീരുമാനം.