Latest News

മൊബൈൽഫോൺ റിപ്പയര്‍ ചെയ്ത് തിരികെ നൽകിയില്ല,പരാതിക്കാരന് 33,000 രൂപ നഷ്ടപരിഹാരം

തൃശൂര്‍: മൊബൈല്‍ ഫോണിന്റെ തകരാര്‍ പരിഹരിക്കാന്‍ വാങ്ങി വച്ച്‌ റിപ്പയര്‍ ചെയ്ത് തിരികെ നല്‍കാതിരുന്ന സംഭവത്തില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി.തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയില്‍ വീട്ടില്‍ ജിബിന്‍ എന്‍യു ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് അനുകൂല വിധി.

തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഏക്സസ് ഇലക്‌ട്രോണിക്സ് ഉടമ, ഡല്‍ഹിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് ജിബിന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജിബിന്‍ തൃശൂരിലെ സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ നിന്ന് 27000 രൂപ നല്‍കി ഫോണ്‍ വാങ്ങി. ഫോണിന്‍്റെ സിം പ്രവര്‍ത്തനക്ഷമമായില്ല. പിന്നാലെ ഫോണ്‍ വാങ്ങിയ കടയെ സമീപിച്ചു. സതേണ്‍ സ്മാര്‍ട്ട് ടച്ചില്‍ പരാതിപ്പെട്ടപ്പോള്‍ സര്‍വീസ് സെന്ററായ ഏക്സസ് ഇലക്‌ട്രോണിക്സിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഫോണ്‍ വാങ്ങി വെച്ച ഏക്സസ് ഇലക്‌ട്രോണിക്സ് തകരാര്‍ പരിഹരിച്ച്‌ ഫോണ്‍ തിരിച്ച്‌ നല്‍കിയില്ല. തുടര്‍ന്നാണ് ജിബിന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫോണിൻ്റെ തകരാറുകള്‍ ഹര്‍ജിക്കാരന്‍്റെ പക്കല്‍ നിന്ന് സംഭവിച്ചതാണെന്നും റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിന്‍ കൊടുത്തില്ലെന്നുമായിരുന്നു എതിര്‍കക്ഷികളുടെ വാദം.

എന്നാല്‍ ഫോണിൻ്റെ തകരാറുകള്‍ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകള്‍ ഹാജരാക്കുകയോ ഫോണ്‍ കോടതി മുൻപാകെ ഹാജരാക്കുകയോ എതിര്‍ കക്ഷികള്‍ ചെയ്തില്ല.

ഹര്‍ജി പരിഗണിച്ച പ്രസിഡന്റ് സിടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി, ഫോണിന്റെ നിര്‍മാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിൻ്റെ വിലയായ 27000 രൂപ നല്‍കുവാനും സര്‍വ്വീസ് സെൻറർ ആയ ഏക്സസ് ഇലക്‌ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നല്‍കുവാനും ഉത്തരവിടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top