കണ്ണൂർ:മൊബൈല്‍ ഗെയിമില്‍ ഹരം കയറിയ രണ്ട് വിദ്യാര്‍ഥികള്‍ റേഞ്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഫോണ്‍ എറിഞ്ഞുടച്ച ശേഷം ജീവനൊടുക്കിയതായി റിപ്പോർട്ട്.ധര്‍മടത്തും കതിരൂര്‍ മലാലിലുമാണ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്.
പ്ലസ് ടു വിദ്യാര്‍ഥിയായ ധര്‍മടം കിഴക്കെ പാലയാട് റിവര്‍വ്യൂവില്‍ റാഫി- സുനീറ ദമ്ബതികളുടെ മകനും എസ്എന്‍ ട്രസ്റ്റ് സ്കൂള്‍ വിദ്യാര്‍ഥിയുമായ അദിനാന് (17), കതിരൂര്‍ മലാല്‍ എകെജി വായനാശാലക്ക് സമീപത്തെ അഥര്‍വ് (14) എന്നിവരാണ് മരിച്ചത്.
തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ത്ത ശേഷം അദിനാന് വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊബൈല്‍ തകര്‍ത്ത ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയ അദിനാന് താന്‍ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഥര്‍വിന്റെ മുറിയില്‍ നിന്നും സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. ഇവര്‍ എറിഞ്ഞു തകര്‍ത്ത മൊബൈല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ധര്‍മ്മടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.