Kerala

ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് നഷ്ടമായത്, മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രാഷ്‌ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയില്‍ മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കര്‍ എം ബി രാജേഷ് അനുസ്മരിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശക്തമായ നിലപാടുകളുള്ള, ഒരു കാലത്തെ തലമുറയെ സ്വാധീനിച്ച വ്യക്തിത്വമാണ് പി ടി തോമസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. തന്റെ കൂടി നേതാവാണ് പിടി തോമസ്. താന്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ കെ എസ് യു സംസ്ഥാന നേതാവായിരുന്നു അദ്ദേഹം. പി ടി തോമസിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പിടി തോമസിന്റേത് അപ്രതീക്ഷിത വിയോഗമെന്നും, നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പോരാളിയാണ് പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ആരും കാണാത്ത വസ്തുതകള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് പിടി തോമസ് എന്ന് മുസ്ലിം ലീഗ് നേതാവ് പിടി കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. രാഷ്ട്രീയത്തിലെ അതുല്യപ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.

അപ്രിയസത്യങ്ങള്‍ വിളിുച്ചുപറയാന്‍ മടിയില്ലാത്ത ധീരനായിരുന്നു പിടി തോമസ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ഉറച്ച നിലപാടുകള്‍ പുലര്‍ത്തിയ നേതാവാണ് പിടി തോമസെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. സഹോദരനെയാണ് നഷ്ടമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top