ഹവാന: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരേ ഗുരുതര ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത രംഗത്ത്. മേവിസ് അല്‍വരാസ് എന്ന 37 കാരിയാണ് മാറഡോണയ്‌ക്കെതിരേ ആരോപണമുയര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അല്‍വരാസ് വെളിപ്പെടുത്തി. അന്ന് വെറും 16 വയസ്സുമാത്രമായിരുന്നു പ്രായമെന്നും തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചുവെന്നും വനിതാതാരം കൂട്ടിച്ചേര്‍ത്തു.
2001 ലാണ് സംഭവം. അന്ന് മറഡോണയ്ക്ക് 40 വയസ്സും അല്‍വരാസിന് 16 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അല്‍വരാസ് വ്യക്തമാക്കി.
‘ മറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചു. ആ ഞെട്ടല്‍ മാറാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു’- അല്‍വരാസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മറഡോണ 2020 നവംബര്‍ 25 ന് ലോകത്തോട് വിടപറഞ്ഞിരുന്നു. മാറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി അല്‍വരാസ് രംഗത്തെത്തിയത്.
നിഷാദ് ശോഭനൻ
November 23, 2021 at 2:05 pm
എല്ലാവർക്കും ഉണ്ട് ആരും അറിയാത്ത മുഖം മൂടികൾ…തക്കം കിട്ടിയാൽ എല്ലാവർക്കും അവന്റെ ഉള്ളിലെ പല പല സ്വെഭാവം വെളിയിൽ വരുത്തും 🙏🙏