തൊടുപുഴ: ഇടുക്കിയില്‍ പ്രണയം നിരസിച്ച യുവാവിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിവാഹിതയാണെന്ന് മറച്ചുവെച്ചാണ് യുവതി അരുണിനോട് സൗഹൃദം സ്ഥാപിച്ചത്. ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. എന്നാല്‍ ഷീബ വിവാഹിതയാണെന്നും കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നതെന്നും തിരിച്ചറിഞ്ഞ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെയാണ് ഷീബ അരുണിനെ ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയതെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസിന് സാധിക്കുമെന്നാണ് വിവരം.
16-ാം തിയതി രാവിലെ 10 മണിയോടെ ഷീബയെ കാണാന്‍ അരുണ്‍ അടിമാലിയിലെത്തി. വിഷയം സംസാരിച്ച് അവസാനിപ്പിക്കാനാണ് അരുണെത്തിയതെന്നാണ് വിവരം. ഷീബ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതോടെ അരുണ്‍ സംസാരിക്കുന്ന ഇടത്ത് നിന്ന് മാറി. ഈ സമയത്ത് ബാഗില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം ഷീബ അരുണിന്റെ കണ്ണിലേക്ക് ഒഴിച്ചു. എന്താണ് മുഖത്ത് തളിച്ചതെന്ന് മനസിലാക്കാതെ അരുണ്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടി. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരം.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR
ആസിഡ് ഷീബയ്ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ആസിഡ് വാങ്ങിക്കാന്‍ ഷീബയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന അരുണിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്ന് അരുണിനെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. ഇക്കാര്യവും പരിശോധിക്കും.
തിരുവനന്തപുരത്ത് ഹോംനഴ്‌സ് ആയി ജോലി നോക്കിയിരുന്ന പ്രതി രണ്ട് കുട്ടികളുടെ മാതാവാണ്. മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയാണ് ഷീബ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും വിവരമുണ്ട്. അസിഡ് ആക്രമണത്തില്‍ ഷീബയ്ക്കും പരിക്കേറ്റിട്ടുണ്ട്. പിടി വലിക്കിടെയാണ് ഷീബക്ക് പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ വീട്ടുകാരെയും അബദ്ധത്തില്‍ പറ്റിയതാണെന്ന് ധരിപ്പിച്ചിരുന്നത്. മരുന്നു വാങ്ങുന്നതിനും ആശുപത്രിയില്‍ പോയിരുന്നില്ല.
ആക്രമണം നടന്ന ശേഷം അരുണ്‍ അങ്കമാലിയിലെത്തി ചികിത്സ തേടി. അബദ്ധത്തില്‍ ആസിഡ് മുഖത്ത് വീണതാണെന്ന് ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റി. മാനഹാനി ഭയന്നാണ് അരുണ്‍ ആദ്യഘട്ടത്തില്‍ പരാതി നല്‍കാതിരുന്നത്. തന്നില്‍ നിന്ന് അരുണ്‍ അകലുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി