സ്‌റ്റോക്‌ഹോം: 2021ലെ സാഹിത്യ നൊബേല്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക്. ടാന്‍സാനിയന്‍ എഴുത്തുകാരനായ ഇദ്ദേഹം സാന്‍സിബാർ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിലാണ് സ്ഥിരതാമസം. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്.
പാരഡൈസാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നോവല്‍. 1994ല്‍ പുറത്തുവന്ന ഈ നോവല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സാഹിത്യത്തിന് നല്‍കിയ സംഭാവനകളാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഗള്‍ഫ് മേഖലയിലെ അഭയാര്‍ഥികളുടെ ജീവിതമാണ് അദ്ദേഹം എഴുത്തില്‍ വരച്ചുകാണിച്ചത്.