ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നഷ്ടപരിഹാര തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ തുക നല്‍കണം. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തിന് ധനസഹായത്തിൽ വിട്ടു നിൽക്കാൻ ആവില്ലെന്നും കേന്ദ്ര ഗവൺമെൻറ് ആവശ്യമായ രീതിയിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ സന്നദ്ധമാകേണ്ടതുണ്ട്ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.