തിരുവനന്തപുരം:സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടർന്നേക്കും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കി. പവന്‍ ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചു. പുതിയ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി. ഇന്ത്യയിലുള്ള പൊതുമേഖല-സ്വകാര്യ മേഖലയിലുള്ളവരിൽ നിന്ന് ഇക്കുറി ടെൻഡർ ക്ഷണിക്കുന്നുണ്ട്.
മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള വിഷയങ്ങൾ നേരിടാനും, രക്ഷാ പ്രവർത്തനവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഒരു വർഷം മുൻപ് പൊലീസിനായി സർക്കാർ ഹെലികോടപ്ടർ വാടകയ്ക്കെടുത്തത്. പൊലീസിന്റെ ഫണ്ടിൽ നിന്ന് പണം നൽകുമെന്നതായിരുന്നു ആദ്യ വാദം. എന്നാൽ ടെൻഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തി പവൻഹാൻസില് ഹെലികോപ്ടർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. പിന്നീട് ഇവർ ഈടാക്കുന്ന വാടക തുകയും ചർച്ചയായിരുന്നു.
2020 ഏപ്രിൽ മുതൽ ഈ വർഷം ഏപ്രിൽ വരെയായിരുന്നു പവൻഹാൻസുമായുള്ള കരാർ. കരാർ അവസാനിച്ച പശ്ചാത്തലത്തിലാണ് ഹെലികോപ്ടറിനായി സ്വകാര്യ ഏജൻസികളിൽ നിന്ന് ടെണ്ടർ സ്വീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. പുതിയ ടെണ്ടറിൽ വാടക കുറയുമെന്നാണ് പൊലീസ് വിശദീകരണം