കാബൂൾ:അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്‍ നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, പാഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്റെ അവകാശവാദം അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെ തള്ളി. പ്രവിശ്യയിലേക്കുള്ള അവശ്യവസ്തുക്കള്‍ തടയുകയാണെന്നും ഇക്കാര്യത്തില്‍ യു.എന്‍ ഇടപെടണമെന്നും സാലെ ട്വീറ്റ് ചെയ്തു.
റഷ്യ ടുഡേ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ പാഞ്ച്ശീര്‍ താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.