കണ്ണൂർ:പയ്യന്നൂര്‍ സ്വദേശി സുനീഷ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ സുനീഷയുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത് വന്നു.ഇനി ഭര്‍തൃവീട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുവദിക്കുന്നില്ലെന്നും സുനീഷയുടെ ശബ്ദരേഖയില്‍ പറയുന്നു. ഭർത്താവുമായി സുനീഷ സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്തു വന്നതിൽ ഉണ്ടെന്നാണ് സൂചന.
പോലീസ് ഇന്ന് ഭര്‍ത്താവ് വിജീഷിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ വീട്ടില്‍ എത്തിയ പോലീസ് മൊഴി എടുത്തിരുന്നു. കൂടാതെ സുനീഷയുടെ ശബ്ദരേഖകള്‍ പോലീസ് വിശദമായി അന്വേഷിക്കും. പോലീസ് സുനീഷയുടെയും വിജീഷിന്‍റെയും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കും. അതേസമയം ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണെന്ന് വല്യമ്മ ദേവകി പറഞ്ഞു. സുനീഷയ്ക്ക് സ്ഥിരമായി മര്‍ദ്ദനമേറ്റിരുന്നതായി ദേവകി വെളിപ്പെടുത്തി.