ദമ്മാം: രാവിലെ ഭര്‍ത്താവിനെ ജോലിക്കയച്ചശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മ മരിച്ച നിലയിൽ. ദമ്മാം തുഖ്ബയില്‍ 30 വര്‍ഷത്തിലധികമായി സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന കാസര്‍കോട് ആലമ്ബാടി ഷഹ്സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവുമൊത്ത് സൗദിയിലുണ്ട്.
ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുേമ്ബാള് സൈറാ ബാനു, ഉച്ചക്ക് വരുേമ്ബാള്‍ കൊണ്ടുവരേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാണ് ഭര്‍ത്താവിനെ യാത്രയാക്കിയത്. ഉച്ചക്ക് ഉണ്ണാനായി വീട്ടിലെത്തിയ അബ്ദുല്ല, ഭാര്യ അതുവരെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നറിഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്.പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിെന്റ ശ്രമഫലമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ൈവകീേട്ടാടെ മൃതദേഹം തുഖ്ബ മഖ്ബറയില് മറവ് ചെയ്തു.
നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ഷഹ്സാദ്, ദമ്മാം ഇന്ത്യന്‍ സ്കുളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവര്‍ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്മാന്, ഗൗസിയ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.