കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ വ്യാഴാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ സർവീസ് നടത്തി. മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വസമായി മാറുകയാണ് യുഎഇയുടെ തീരുമാനം.
എയർ അറേബ്യയും എമിറേറ്റ്‌സുമാണ് ഇന്ന് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയത്. എയർ അറേബ്യ ജി9426 പുലർച്ചെ 3.50ന് 69 യാത്രക്കാരുമായി ഷാർജയിലേയ്ക്കും എമിറേറ്റസ് ഇകെ531 രാവിലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു. കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ എന്നിവയുടെ സേവനം ഏകോപിപ്പിക്കാനായതാണ് ആദ്യദിനം തന്നെ രാജ്യാന്തര പുറപ്പെടൽ സാധ്യമാക്കിയതെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.