ബംഗളൂരു: യുവതിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അഞ്ച് ബംഗ്ളാദേശ് പൗരന്മാര്‍ പിടിയില്‍. ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. അറസ്റ്റിലായ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് വെടിവെച്ചു വെടിവെപ്പിൽ രണ്ടുപേർക്ക് പരുക്ക്. സംഘത്തിൻറെ പിടിയിലായ യുവതി കേരളത്തിലേക്ക് കടന്നതായി സംശയം.
പീഡനത്തിനിരയായ യുവതിയും ബംഗ്ളാദേശ് പൗരത്വമുളളയാളാണ്. യുവതിയെ ഇവിടെയെത്തിച്ചത് മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസ് പിടിച്ചെടുത്തു.
അറസ്‌റ്റിലായ സംഘത്തില്‍ നാല് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് ഉളളതെന്നും പൊലീസ് അറിയിച്ചു.സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല. ക്രൂര പീഡനത്തിനിരയായ യുവതിയില്‍ നിന്ന് സംഭവത്തെ കുറിച്ച് പൊലീസിന് ചോദിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.