Breaking News

കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥി 11 ദിവസം ക്വാറൻ്റിനിലിരുന്നത് മരമുകളില്‍

ഹൈദരാബാദ്: കോവിഡ് പോസിറ്റീവായ 18 കാരൻ 11 ദിവസം  ക്വാറൻ്റിനിലിരുന്നത് ‍മരമുകളിൽ. ഒറ്റമുറി വീട്ടിലിടമില്ലാത്തത് കൊണ്ടാണ് 18 കാരന്‍ മരത്തിനു മുകളിൽ കയറിയത്.

നലഗൊണ്ട ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് 18 കാരനായ ശിവെന്‍റ വീട്. ഹൈദരാബാദില്‍ ബിരുദ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഒരു മാസം മുമ്ബ് നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശിവന്‍ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവന്‍ കോവിഡ് പോസിറ്റിവുമായി. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടില്‍ തന്നെ ക്വോറന്‍റീനീല്‍ പോകാന്‍ നിര്‍ദേശിച്ചു.

അഞ്ച് പേര്‍ക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രയിലെ ഉറക്കത്തിെന്‍റ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം “കോവിഡ് വാര്‍ഡ്” ആക്കാന്‍ പ്രേരിപ്പിച്ചത്.

മുളകള്‍ കൊണ്ടാണ് മരമുകളില്‍ ശിവന്‍ കോവിഡ് വാര്‍ഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച്‌ കഴിഞ്ഞ 11 ദിവസവും ശിവന്‍ അവിടെയാണ് താമസിച്ചത്.

തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികള്‍ ആരും മിണ്ടാന്‍ പോലും തയാറായില്ല. ആരും വീടുകളില്‍ നിന്ന് പുറത്തു പോലും വരുന്നില്ല ശിവന്‍ പറഞ്ഞു.

മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടില്‍ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാല്‍ രോഗം ബന്ധുക്കള്‍ക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ശിവന്‍ ഒഴിഞ്ഞ പറമ്ബുകളിലേക്കും വയലുകളിലേക്കും പോകും. പകല്‍ ഏറുമാടത്തില്‍ കിടന്ന് ഉറങ്ങുകയോ മൊബൈല്‍ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.

ഈ ഗ്രാമത്തില്‍ 350 ഓളം കുടുംബങ്ങള്‍ ഉണ്ട്. പല കുടുംബങ്ങളുടെയും വീട് എന്നത് അടുക്കളയും ചിലപ്പോള്‍ ടോയ്‌ലറ്റും ഉള്‍പ്പെടുന്ന ഒരൊറ്റ മുറിയാണ്. ഒരുമിച്ച്‌ ഉറങ്ങാന്‍ പോലും സൗകര്യങ്ങളില്ലാത്ത വീടുകള്‍ ഉണ്ട്.

ഇവിടെ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ അയാള്‍ക്ക് ക്വോറന്‍റീനീല്‍ പോകാന്‍ സംവിധാനങ്ങള്‍ ഒന്നും ഇല്ല. കോവിഡ് വന്ന ചിലര്‍ ശുചിമുറിയിലും വയലുകളിലുമാണ് ക്വോറന്‍റീന്‍ കാലം കഴിച്ചുകൂട്ടുന്നത്. ചാക്കുകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ മറകളിലാണ് മറ്റ് ചിലര്‍ താമസിച്ചത്.

എന്തെങ്കിലും ചികിത്സ തേടണമെങ്കില്‍ തന്നെ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം അഞ്ച് കിലോമീറ്റര്‍ അകലെയാണ്. അവിടെയാണെങ്കില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ല. 20 പേര്‍ക്ക് പോലും ദിവസം പരിശോധന നടത്താനുള്ള സംവിധാനമില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ തേടേണ്ട ആശുപത്രിയിലെത്തണമെങ്കില്‍ 30 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതാണ് ഈ ഗ്രാമത്തിെന്‍റ അവസ്ഥ ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top