കൊച്ചി:മകള്‍ വൈഗയെ മുട്ടാർ പുഴയിലെറിഞ്ഞെന്ന് പൊലീസിനോട് സമ്മതിച്ച് സനു മോഹന്‍. മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സനു വിശദീകരിച്ചു. മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന വിലയിരുത്തില്‍ സനുവിനെ കൂടുതല്‍ ചോദ്യംചെയ്യും. അറസ്റ്റും ഇന്നുണ്ടായേക്കും. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സനു മോഹനെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരിൽ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽവച്ച് പൊലീസ് പിടികൂടിയത്.