ന്യൂഡൽഹി:കേരളത്തിൽ ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടത്തും.
മെയ് 2 ന് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്.
തമിഴ്നാട്ടിലും ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്.
അസമിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി.
കേരളത്തിൽ ഒരു മണ്ഡലത്തിൽ ചിലവാക്കാവുന്നത് 30.8 ലക്ഷം രൂപ.
തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് പരീക്ഷ, പ്രത്യേക ഉത്സവ സീസൺ കൂടി പരിഗണിച്ച്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ.
വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചുപേർക്ക് മാത്രം അനുമതി.
പത്രിക സമർപ്പിക്കാൻ മൂന്നുപേർ. സ്ഥാനാർത്ഥിക്ക് ഒപ്പം രണ്ടു പേർക്കു മാത്രം അനുമതി.
പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.
കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകൾ.
അഞ്ചിടങ്ങളിൽ ആയി തിരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 824 സീറ്റുകളിലേക്കാണ്.
കേരളം:140
അസം:126
തമിഴ് നാട്:234
ബംഗാൾ:294
പുതുച്ചേരി:30
ആകെ 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും.
ബീഹാർ തെരഞ്ഞെടുപ്പ് അഭിമാന നേട്ടമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ബീഹാറിൽ മുൻകാലങ്ങളെകാൾ മികച്ച പോളിങ് ശതമാനവും ഉണ്ടായി. കോവിഡിനിടയിലും വിജയകരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കി എന്ന് അദ്ദേഹം പറഞ്ഞു.