ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായത് 203 പേരെ ആണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. 35 പേർ ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നു. പുതിയ കണക്ക് പുറത്തുവിട്ടത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആണ്.
തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നത്. ഇന്ന് രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
203 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്കാന് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടേയും കാണാതായവരുടെയും കുടുംബാംഗങ്ങളെയും ഇന്ത്യയെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അനുശോചനം അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.