ന്യൂഡൽഹി:രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച് സാമ്പത്തിക സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍.സമ്പദ്ഘടന കോവിഡിന് മുന്‍പുള്ള സ്ഥിതിയിലെത്താന്‍ രണ്ടുവര്‍ഷമെടുക്കും.
നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 7.7 ശതമാനത്തില്‍ ഒതുങ്ങും. അടുത്തവര്‍ഷം തിരിച്ചുവരവ് ദൃശ്യമാകും. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9 ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തില്‍ അത് 7.5 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. അടുത്ത വര്‍ഷം V ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സര്‍വേ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെ വീണ്ടും ചേരും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2020-21 വര്‍ഷം എട്ട് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎഫ് വിലയിരുത്തല്‍. 2021-22ല്‍ 11.5 ശതമാനം വളര്‍ച്ച നേടിയശേഷം 2022-23ല്‍ 6.8 ശതമാനത്തിലേക്ക് വളര്‍ച്ചാനിരക്ക് താഴുമെന്നുമാണ് ഐഎഎഫ് പ്രവചനം