ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘർഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർക്ക് മേൽ യുപിഐയും രാജ്യദ്രോഹകുറ്റവും ചുമത്തി. ഇതിനിടെ കര്‍ഷകരെ നീക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സംഘര്‍ഷം. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുരില്‍ സമരം ചെയ്യുന്ന കര്‍ഷകരോടാണ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വന്‍ പൊലീസ് സംഘമാണ് സമരക്കാരെ ഒഴിപ്പിക്കാന്‍ പ്രദേശത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഒഴിഞ്ഞുപോകില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയാറെണെന്നും കര്‍ഷകരും നിലപാട് എടുത്തതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.ഗാസിപൂരിൽ 144 പ്രഖ്യാപിച്ചു. കർഷക സംഘടന നേതാവ് രാജേഷ് ടിക്കായത്ത് നിരാഹാരസമരം ആരംഭിച്ചു.
സമരപ്രദേശത്തെ ജലവിതരണം, വൈദ്യുതി എന്നിവ തടസപ്പെടുത്തിയും താല്‍ക്കാലിക ശുചിമുറികള്‍ നീക്കം ചെയ്തും പൊലീസ് സമരക്കാരെ നീക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
എന്നാല്‍ എന്തുവന്നാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
പൊലീസിന്റെ വെടിയുണ്ടകളെ നേരിടാന്‍ തയാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് തികായത്ത് സമരവേദിയില്‍ പ്രഖ്യാപിച്ചു. സമാധാനപരമായ കുത്തിയിരിപ്പ് സമരത്തെ സുപ്രീം കോടതി സാധൂകരിച്ചിട്ടുണ്ട്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ അക്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു.