തിരുവനന്തപുരം: സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് പി ശ്രീരാമകൃഷ്ണൻ.ഇത് കീഴ് വഴക്കം ആകരുത്. വേണമെങ്കിൽ ചർച്ച ഒഴിവാക്കാമായിരുന്നു. പ്രമേയം കേട്ടുകേൾവിയുടെ പേരിലാണ്. ഊഹാപോഹങ്ങളുടെ പേരിൽ ആദ്യമായാണ് സ്പീക്കർക്കെതിരെ പ്രമേയം.ആരോപണങ്ങൾക്ക് ഓരോന്നിനും എണ്ണിയെണ്ണി സ്പീക്കർ മറുപടി നൽകി. മാറ്റം തെറ്റെങ്കിൽ ഏറ്റെടുക്കാമെന്ന് സ്പീക്കർ.
കെഎസ്‌യു പ്രസിഡൻ്റിൽ നിന്ന് ചെന്നിത്തല ഇന്നും വളർന്നില്ല. പത്രവാർത്തകളോട് പ്രതികരിക്കാൻ ഒഴിവില്ല . മാധ്യമവാർത്തകൾക്ക് പിന്നാലെ പോയി മറുപടി പറയുന്ന വിഡ്ഢി അല്ല. കിണ്ണം കട്ടോ എന്ന് ചോദിക്കാറില്ല എന്നു സ്പീക്കർ.ഊഹാപോഹങ്ങളുടെ പേരിൽ ആദ്യമായാണ് സ്പീക്കർക്കെതിരെ പ്രമേയം. സർക്കാറിനെ അടിക്കാൻ ആവാത്തത് കൊണ്ട് സ്പീക്കറേ അടിക്കുന്നു.
പ്രമേയം പ്രതിപക്ഷത്തിന് ബൂമറാങ് ആകുമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രമേയ നോട്ടീസിന് പിന്നാലെ ഉമ്മറിൻ്റെ സീറ്റ് പോയെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സ്പീക്കർക്കെതിരായ പ്രമേയം നിയമസഭ തള്ളി.സ്പീക്കർ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.