ശബരിമലയിൽ ഭക്തർക്ക് മകരവിളക്ക് ദർശനം. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം. സർവാഭരണവിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴുത് ഭക്തർ.സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.
ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. കോവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക് മാത്രമായിരുന്നു സന്നിധാനത്തേയ്ക്ക് പ്രവേശനം.
കോവിഡ് പ്രതിസന്ധി കാലത്താണ് ഈ തവണ ശബരിമല തീർത്ഥാടനം നടന്നത്.