ന്യൂഡൽഹി:കോവിഡിനെ നേരിടാൻ രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. രണ്ടു വാക്സിനുകൾക്കും ഉപാധികളോടെ അനുമതി നൽകുന്നുവെന്ന് ഡ്രഗ്സ് കൺട്രോളർ.
അഭിമാന നിമിഷം എന്ന് പ്രധാനമന്ത്രി പറഞ്ഞു കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് അഭിനന്ദനം. കോവിഡ് വാക്സിൻ വഴിത്തിരിവ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വിമർശനവുമായി ശശി തരൂർ. കോവാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുൻപ് അനുമതി നൽകിയതിനെതിരെ ആണ് തരൂർ രംഗത്തെത്തിയത്. സുരക്ഷാ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും എന്ന് തരൂർ പറഞ്ഞു.