മുംബൈ: ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി യെ കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവാണ് കൊലപാതകം നടത്തിയത്. യുവതിയുടെ സ്വഭാവത്തില്‍ സംശയിച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വിവാഹം ചെയ്തതിന് ശേഷം മകന്‍ ദുഃഖിതനാണെന്നായിരുന്നുവെന്നും ഇതിന് കാരണം മരുമകളുടെ സ്വഭാവദൂഷ്യമാണെന്നുമാണ് ഇയാളുടെ അവകാശവാദം.
കൊലപാതകത്തിന് ഇയാളെ സഹായിച്ച രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുമ്ബാണ് കൊല്ലപ്പെട്ട നന്ദിനിയും ഭര്‍ത്താവ് പങ്കജും വിവാഹിതരായത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈ വിവാഹത്തില്‍ 55 കാരനായ ഭര്‍തൃപിതാവ് കമല്‍ റായ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
നന്ദിനിയുടെ സ്വഭാവത്തില്‍ സംശയം കൂടിയായതോടെ ഇയാള്‍ കൊലപാതകം നടത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് ജോലി ആവശ്യത്തിനായി പങ്കജ് പുറത്ത് പോയ സമയത്താണ് കമല്‍, നന്ദിനിയെ കൊലപ്പെടുത്തിയത്. കമല്‍ രണ്ട് പേരുടെ സഹായത്തോടെ ഡിസംബര്‍ 9ന് ഉറങ്ങിക്കിടക്കുകയായിരുന്ന നന്ദിനിയെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന് കൈകാലുകള്‍കെട്ടി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.