കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി(85) അന്തരിച്ചു.കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോവിഡ് നെഗറ്റീവ് ആയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വാർദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിചിരുന്നൂ. ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പേ പനിപിടിപ്പെട്ടിരുന്നു. നടന്‍ പരംപ്രദ ചതോപാധ്യായ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു സൗമിത്ര ചാറ്റര്‍ജി. കഴിഞ്ഞ വര്‍ഷം ന്യുമോണിയ ബാധിച്ച് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു അദ്ദേഹം.
വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഇഷ്ട നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ സൗമിത്ര ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ പത്മഭൂഷന്‍ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്.