പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നിൽ. 123 സീറ്റുകളിൽ എൻഡിഎ ഇപ്പോൾ ലീഡ് ചെയ്യുന്നുണ്ട്. ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് 106 സീറ്റുകളിലാണ് ലീഡ്. എൽജെപി ഏഴ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ജിതൻ റാം മഞ്ചി പിന്നിലാണ്. ലാലുവിൻ്റെ മകൻ തേജ് പ്രതാപ് ഹസൻ പൂരിൽ പിന്നിലാണ്.
അതേസമയം ഇടതുപക്ഷം മികച്ച നേട്ടമുണ്ടാക്കി. 12 സീറ്റുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുന്നുണ്ട്.
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വരുമ്പോൾ ബിജെപി മുന്നിലാണ്. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ ഭരണം ഉറപ്പിച്ചു. ബിജെപി 19 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് 9 സീറ്റുകളിൽ ലീഡ് ഉണ്ട്.