ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ . ഹര്‍ജിക്കാര്‍ കേസുമായി നേരിട്ട് ബന്ധമില്ലാത്തവർ. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്നും സത്യവാങ്മൂലം നല്‍കണം. ഒരാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.
അതേസമയം, ഹർജിയെ യുപി സര്‍ക്കാർ എതിർത്തില്ല. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നു ആവശ്യപ്പെട്ടു. കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിന്‍റെ ആവശ്യം അതാണെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു.