ലക്നൗ: ഹാത്രസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ്. ശരീരത്തിൽ ബീജത്തിന്റെ അംശം ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. കഴുത്തിന് ഏറ്റ പരിക്കാണ് മരണകാരണം.ജാതി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ്.
അതേസമയം പെൺകുട്ടിയുടെ മൃതശരീരം പെട്ടെന്നുതന്നെ സംസ്കരിച്ചതോടെ ഒരു റീ പോസ്റ്റ് മോർട്ടത്തിനു ഉള്ള സാധ്യത പോലും ഇല്ലാതെ ആയിട്ടുണ്ട്.
അതേസമയം വീട്ടുകാരുടെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിൽ ദേശീയ വനിതാകമ്മീഷൻ യുപി പോലീസിനോട് റിപ്പോർട്ട് തേടി.
അതേസമയം ഹാത്രസിൽ ജില്ലാ മജിസ്ട്രേറ്റ് വാഹനം സമാജ് വാദി പാർട്ടി പ്രവർത്തകർ തടഞ്ഞു.