തൃശൂര്‍: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈബറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടക്കേകരയിലുള്ള ഷഹന്‍സാദിന്റെ പിതാവ് അറിയിച്ചത് പ്രകാരം സമീപവാസികള്‍ എത്തി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ റഹ്മത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് സ്ഥിരീകരിച്ചു. ഇയാളെ വടക്കേക്കരയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.റഹ്മത്തിനേ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ ഒന്‍പതും മൂന്നും വയസുള്ള കുട്ടികളെ ഇയാള്‍ വടക്കേക്കരയിലുള്ള സ്വന്തം വീട്ടിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു.ഷഹന്‍സാദ് മക്കളുമായി വീട്ടിലെത്തിയിട്ടുണ്ടെന്നും മരുമകള്‍ ഒപ്പമില്ലെന്നും എന്താണ് സംഭിച്ചതെന്നും അന്വേഷിക്കണമെന്ന് ഇയാളുടെ പിതാവ് അയല്‍വാസികളെ വിളിച്ചു പറഞ്ഞു. ഇതേതുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രവാസിയായിരുന്ന ഷഹന്‍സാദ് ഇപ്പോള്‍ നാട്ടില്‍ മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു.