ന്യൂഡല്‍ഹി∙ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ യാണ് ആപ് നിരോധനം.
വീ ചാറ്റിനും നിരോധനം ഉണ്ട്.
ലുഡോ ആപ്പും നിരോധിച്ചു.
നിലവിൽ പബ്‌ജി ഗെയിം കളിക്കുന്ന 33 മില്യൻ ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. രാജ്യത്തെ കോടാനുകോടി മൊബൈൽ– ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം ‘മലീഷ്യസ് ആപ്പു’കൾ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യമന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം സെന്ററിന്റെ നിർദേശമുണ്ടെന്നും സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും ഭീഷണിയായ ഇത്തരം ആപ്പുകൾക്കെതിരെ പൊതുമധ്യത്തിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ– ചൈന സംഘർഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടിക്ടോക് ഉൾപ്പെടെ 53 ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിരോധിച്ച 118 ആപ്പുകളുടെ ലിസ്റ്റ് കാണാം..