ലക്നോ: യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പോലീസ്. കുട്ടി മാനഭംഗത്തിന് ഇരയായതായി പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചതാണ് മരണ കാരണം.
സ്കോളര്‍ഷിപ്പ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തയാറാക്കുന്നതിനായി തിങ്കളാഴ്ചയാണ് കുട്ടി അടുത്തുള്ള നഗരത്തിലേക്കു പോയത്. എന്നാല്‍ കുട്ടി വീട്ടില്‍ തിരികെ എത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമത്തില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്.