മോസ്കോ:കോവിഡ് വാക്‌സിന്‍ വ്യാപകമായി നിര്‍മിക്കാന്‍ രാജ്യാന്തര പങ്കാളിത്തം തേടി റഷ്യ.വാക്സിൻ വ്യാപകമായി നിർമ്മിക്കാൻ ഇന്ത്യയുമായി ആദ്യം പങ്കാളിത്തത്തിൽ എത്തുകയാണ് ലക്ഷ്യമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യ തയാറാക്കിയ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്ക് 5 നാൽപതിനായിരം പേരിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.
നിരവധി രാജ്യങ്ങള്‍ മരുന്ന് നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും മിഡിലീസ്റ്റില്‍ നിന്നും നിരവധി രാജ്യങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ നിര്‍മാണം പ്രധാനപ്പെട്ട പ്രശ്‌നമാണ്. നിലവില്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ് താത്പര്യപ്പെടുന്നത്. ഇന്ത്യയ്ക്ക് ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ റഷ്യയില്‍ മാത്രം നടത്താനല്ല ഉദ്ദേശിക്കുന്നത്. യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും ട്രയല്‍ നടത്തും. അഞ്ചു രാജ്യങ്ങളുമായി സഹകരിച്ച് മരുന്ന് നിര്‍മിക്കാനാണ് ആലോചിക്കുന്നത്. മരുന്നിന്റെ ആവശ്യം കൂടിവന്നുകൊണ്ടിരിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)