ആലപ്പുഴ: കായംകുളത്ത് സി പി എം പ്രദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. നഗരസഭ കൗൺസിലർ കാവിൽ നിസാമാണ് അറസ്റ്റിലായത്.
മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ നിസാമാണെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃതം അറിഞ്ഞിട്ടും നിസാം പോലീസിൽ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നാലംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മുജീബ്, വിളക്ക് ഷെഫീക്ക് എന്നിവരാണ് കൊലപാതക്കേസിലെ പ്രതികൾ. ഫൈസൽ, തക്കാളി ആക്ഷിക്ക് എന്നിവർ പ്രതികളെ സഹായിച്ചു.
കോവിഡ് സെൻ്ററിൽ ഭക്ഷണം എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് സിയാദിനെ കൊലപ്പെടുത്തിയത്. ബൈക്കിൽ എത്തിയ മുജീബ് സിയാത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഉടൻ കായംകുളം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഖ്യ പ്രതി മുജീബിന് 25 -ൽ അധികം കേസുകളുണ്ട്.