വാഷിംഗ്ടണ് : ശമനമില്ലാലെ കോവിഡ് മഹാമാരി മുന്നോട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ ക്രമാതീതമായി കോവിഡ് വ്യാപനം ഉണ്ടായതോടെ വൈറസ് ബാധിതതരുടെ എണ്ണം അതിവേഗം രണ്ടു കോടി കടന്നു. ജോണ്സ്ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,02,34,463 പേർക്കാണ് വൈറസ് ബാധയുള്ളത്. 7,37,814 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 13,092,203 പേർക്ക് മാത്രമാണ് ലോകത്താകമാനം കോവിഡിൽ നിന്ന് മുക്തി നേടാനായത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങളിൽ രോഗബാധയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
അമേരിക്കയിൽ 52,47,605 പേരും ബ്രസീലിൽ 30,57,470 പേരുമാണ് കോവിഡ് ബാധിതരായുള്ളത്
1,66,111 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലിൽ 1,01,857 പേർക്കും ജീവൻ നഷ്ടമായി. ,
ഇറാനിലും ബ്രിട്ടനിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനിൽ 3,28,844 പേർക്കും ബ്രിട്ടനിൽ 3,11,641 പേർക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ മറ്റ് എട്ടു രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. സൗദി അറേബ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അർജന്റീന, ഇറ്റലി, തുർക്കി, ജർമനി, ഫ്രാൻസ്,
അഞ്ച് രാജ്യങ്ങളിൽ വൈറസ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണ്. ഇറാക്ക്, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, കാനഡ, ഖത്തർ എന്നിവയാണ് അവ. കഴിഞ്ഞ 24 മണഇക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇന്ത്യയിലാണെന്നും ജോണ്സ്ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,016 പേർക്ക് രോഗം ബാധിച്ചപ്പോൾ അമേരിക്കയിൽ 45,959 പേർക്കും ബ്രസീലിൽ 21,888 പേർക്കുമാണ് രോഗബാധ ഉണ്ടായത്.