കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ചു. കൊച്ചി എൻ ഐ എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് ഡയറികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
സ്വപ്ന പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക ഭീകരവാദമാണ് പ്രതികൾ നടത്തിയതെന്ന എൻഐഎ വാദം കോടതി അംഗീകരിച്ചു.
സംസ്ഥാനത്തും രാജ്യത്താകെയും ഉന്നത സ്വാധീനം ഉള്ള ആളാണ് സ്വപ്നയെന്നും ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എൻ ഐ എ കോടതിയിൽ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻളള സാധ്യതയും എൻ ഐ എ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ച കോടതി സ്വപ്നക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു