തിരുവനന്തപുരം: കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി. രാജമലയിലേത് പ്രാഥമികസഹായം മാത്രമാണ്. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടിയിൽ ദുരന്തത്തിലായവരോട് കേന്ദ്ര–കേരള സർക്കാരുകൾ അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. കരിപ്പൂർ ദുരന്തത്തെയും പെട്ടിമുടിയിലെ ദുരന്തത്തെയും രണ്ടു തട്ടിൽ അളക്കരുതെന്നും മരിച്ചവർക്ക് തുല്യമായ നഷ്ടപരിഹാരം നൽകണമെന്നും ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ അടക്കം ആവശ്യപ്പെട്ടിരുന്നു.
കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവോ..?ആക്ഷേപത്തിന് മറുപടി
By
August 8, 2020 10:03 pm