കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബി ജെ പി കൗൺസിലർ ടി എൻ ഹരികുമാറിനും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.
മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ കൊണ്ടുവരുന്നതറിഞ്ഞ് ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ മുട്ടമ്പലം അംബേദ്ക്കർ കോളനി നിവാസികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ശ്മശാനത്തിലേക്കുള്ള റോഡ് വേലികെട്ടി അടച്ച പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നായിരുന്നു ഇവരുടെ വാദം. പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്.
നാലമണിക്കൂറിലേറെ പ്രതിഷേധങ്ങൾ നീണ്ടതോടെ സംസ്കാരം നടത്താൻ കഴിയാതെ അധികൃതർക്ക് തിരികെ പോകേണ്ടി വന്നു. തുടർന്ന് രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം എത്തിച്ച് സംസ്കരിക്കുകയായിരുന്നു.
കനത്ത പൊലീസ് സന്നാഹത്തോടെയെത്തിയാണ് ജില്ല ഭരണകൂടം സംസ്കാരം നടത്തിയത്.
ബി ജെ പി കൗൺസിലറുടെ നേതൃത്വത്തിൽ ആണ് സാമൂഹിക അകലം പാലിക്കാതെ ഒരു സംഘം ആളുകൾ തടിച്ചുകൂടി പ്രതിഷേധം നടത്തിയത്. നഗരസഭാ ശ്മശാനത്തിൻ്റെ വാതിൽ കെട്ടിയടച്ച ഇവർ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെയാണ് വൈകുന്നേരം സംസ്കാര നടത്താനാകാതെ അധികൃതർക്ക് മടങ്ങേണ്ടി വന്നത്.