തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിൽനിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കി. കണ്‍സൾട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കിയത്. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസിയെ ഒഴിവാക്കിയതെന്നാണ് സൂചന.
കണ്‍സൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ എല്ലാ കണ്‍സൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിന്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു.
നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതി വഴി 4,500 കോടി മുടക്കി 3,000 ബസുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയൈടുത്താണ് കരാർ നൽകിയതെന്നുമായിരുന്നു ആക്ഷേപം
ഇ മൊബിലിറ്റി പദ്ധതിയിൽനിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കി
By
July 18, 2020 11:35 am