തിരുവനന്തപുരം:സ്വപ്നയുമായി പലതവണ കൂടികാഴ്ച നടത്തിയിട്ടുണ്ടെന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചതായി റിപ്പോർട്ട്. സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുന്നത് സ്വപ്ന വഴിയാണ്. 4 വർഷമായി സ്വപ്നയെ അറിയാം.ഔദ്യോഗികമായി ഉണ്ടായ പരിചയം സൗഹൃദമായി.നടന്നതെല്ലാം സൗഹൃദ കൂടി കാഴ്ചകളെന്നും ശിവശങ്കർ ചോദ്യം ചെയ്യലിൽ അറിയിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നടന്നതെന്നാണ് അറിയാൻ കഴിയുന്നത്. അത് കൊണ്ട് സൗഹാർദപരമായി ആയിരുന്നു എല്ലാം എന്നാണ് റിപ്പോർട്ട്.
കൂടിക്കാഴ്ചയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു. എന്നാല്‍ ഇതില്‍ ശിവശങ്കര്‍ മൗനം പാലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലില്‍ സരിത്ത് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശിവശങ്കര്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്. പ്രതികളുമായിട്ടുള്ളത് സൗഹൃദം മാത്രമാണെന്നും, കള്ളക്കടത്തില്‍ തനിക്ക് ഒരു പങ്കാളിത്തവും ഇല്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും കസ്റ്റംസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന.
മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ച് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ കസ്റ്റംസ് പത്തുമണിക്കൂറോളമാണ് ചോദ്യംചെയ്തത്. വൈകിട്ട് നാലരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്.
അതിനിടെ ഹെദര്‍ ഹൈറ്റ്‌സ് ഫ്‌ലാറ്റില്‍ കള്ളക്കടത്തുമാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരനായ അരുണ്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഐടി വകുപ്പില്‍ ശിവശങ്കറിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്തുസംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.