കോട്ടയം:ഒരാഴ്ച മുൻപാണ് കൃഷ്ണപ്രിയ റഷ്യയില്‍ നിന്ന് നാട്ടിലെത്തിയത്.പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് തൂങ്ങി മരിച്ചത്. റഷ്യയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ഈ മാസം ഒന്‍പതിനാണ് കൃഷ്ണപ്രിയ നാട്ടില്‍ മടങ്ങിയെത്തുന്നത്.
കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു.
കൃഷ്ണപ്രിയയ്ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനായി വീട്ടുകാര്‍ ബന്ധുവീട്ടിലേയ്ക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൃഷ്ണപ്രിയ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകീട്ട് വിളിച്ചപ്പോള്‍ കിട്ടിയില്ല.
തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കൃഷ്ണപ്രിയയെ കാണുകയായിരുന്നു.
കൃഷ്ണപ്രിയയ്ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ കഴിയുമ്ബോളുള്ള മാനസികസമ്മര്ദ്ദമാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍, ലാപ്പ്ടോപ്പ് എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കോവിഡ് പരിശോധനാഫലം വന്ന ശേഷം മൃതദേഹം സംസ്കരിക്കും